പൊലീസ് സേനയില്‍ നിന്ന് കാണാതായ വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം കൂടുതല്‍ പോലീസുകാരിലേക്ക്. പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തിൽ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതൽ പോലീസുകാരെ ചോദ്യം ചെയ്യലിനായി വിളിക്കും.
ഐജി ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് എസ്.പി. ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
സിഎജി പുറത്തുവിട്ട കണക്കനുസരിച്ച് 12061 വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്കിക്കൊണ്ട് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.