മുംബൈ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് പത്ത് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തഞ്ചോളം പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്.
മുംബൈ ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മുപ്പത്തിരണ്ടോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ 3:40ഓടെയാണ് കെട്ടിടം തകർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആദ്യത്തെ മണിക്കൂറുകളിൽ ഏകദേശം 20 പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയും പിന്നീട് ദുരന്ത നിവാരണ സേന എത്തിച്ചേരുകയുമാണ് ഉണ്ടായത്. ഇരുപതോളം കുടുംബങ്ങൾ താമസിച്ച കെട്ടിടമായിരുന്നുവെന്നും ഇരുപത്തിയഞ്ചോളം പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട് പറയുന്നു.