രാജ്യത്ത് കർഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപം കർഷകർ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തിയാർജിച്ചത്.
കർഷകരെ വഴിയാധാരമാക്കുന്ന ഈ നീക്കത്തിനെ എതിർക്കുന്നതിൽ നിന്നും തരിമ്പ് പോലും പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. രാജ്യമെമ്പാടുമുള്ള പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അവർ അറിയിച്ചു. വിവാദമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ബിൽ പുനഃപരിശോധനക്കായി പാർലിമെന്റിലേക്ക് തിരിച്ചയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്.
ഇതിനെതിരെ ഡൽഹിയിൽ ഇരുപതോളം കർഷകർ ചേർന്ന് ഇന്ന് രാവിലെ 7:30യോടെയാണ് ട്രാക്ടർ കത്തിച്ചത്. പോലീസും അഗ്നിശമന സേനയുമെത്തിയാണ് ട്രാക്ടർ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്തത്.