ഇനിമുതല്‍ ജപ്പാൻ എയർലൈൻസ് (JAL) വിമാനത്തിൽ കയറിയാല്‍ 'ലേഡീസ് ആന്‍ഡ് ജെന്റിൽമാൻ' വിളി കേള്‍ക്കില്ല. പകരം എല്ലാവരെയും ഒരേപോലെ അഭിസംബോധന ചെയ്യുന്ന 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്നായിരിക്കും വിളിക്കുക. ഇനിയങ്ങോട്ട് ജെന്‍ഡര്‍-ന്യൂട്രൽ ശൈലികൾ മാത്രമേ ഉപയോഗിക്കൂ എന്നാണ് ജപ്പാൻ എയർലൈൻസ് പറയുന്നത്.
ലിംഗഭേതമന്യേ എല്ലാവരേയും ഒരേപോലെ അഭിസംബോധന ചെയ്യുന്ന, ആശംസകള്‍ അര്‍പ്പിക്കുന്ന ചുരുക്കം ചില വിമാന കമ്പനികളില്‍ ഒന്നാവും ജപ്പാൻ എയർലൈൻസ്. പക്ഷെ, ഇംഗ്ലീഷില്‍ മാത്രമേ ഈ 'ജെന്‍ഡര്‍-ന്യൂട്രൽ' വിളികള്‍ ഉണ്ടാകൂ. ജപ്പാന്‍ ഭാഷയില്‍ എല്ലാം പഴയപടിതന്നെയായിരിക്കും. അതുകൊണ്ടുതന്നെ, ജപ്പാനില്‍ ഈ പ്രഖ്യാപനം വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടുമില്ല.
ജാപ്പനീസ് സംസാരിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ടുതന്നെ വിപ്ലവകരമായ ഈ മാറ്റം ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതും കുറവാണ്. എന്നിരുന്നാലും, ജപ്പാനിലെ പ്രമുഖ എൽജിബിടി സൗഹൃദ സംരംഭങ്ങളില്‍ ഒന്നായ ജപ്പാൻ എയർലൈൻസിന്റെ നടപടി ആഗോളതലത്തില്‍ കയ്യടി നേടുന്നുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ ജപ്പാൻ എയർലൈൻസിന്റെ പാത പിന്തുടരുമെന്ന് ഇതിനകംതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.