ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രതികളെ വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ. വിധി മത നിരപക്ഷ കേരളത്തിന് നേരെയുള്ള മരണമണിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം പറഞ്ഞു.
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടു എന്നാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് വിധിയെ സംബന്ധിച്ച് പറഞ്ഞത്. ഇത് കൂടാതെ ബാബറി കേസ് ആട്ടിമറിച്ചത്തിലെ പ്രധാന പ്രതി കോൺഗ്രസ് ആണെന്നും റഹീം പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഒരുകാലത്തും മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വിധി നീതിനിഷേധമാണെന്നാണ് എളമരം കരീം എംപി പ്രതികരിച്ചത്. നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണ് ബാബറി മസ്ജിദ് വിധിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പ്രതികരിച്ചിരുന്നു. ഈ വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ ഇന്ത്യയിലെ നീതിയും നിയമവും ഇങ്ങനെയാണെന്നും അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്ന വിധി പോലും വന്നേക്കാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.