സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർ ആരോഗ്യമന്ത്രി കെകെ ഷൈലജയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. തിരവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടി പുനപരിശോധിക്കാമെന്ന സർക്കാറിന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിച്ചിരുന്നു. ഡോക്ടർമാർ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തിയത്. ഡിസ്ചാർജ് ചെയ്ത കൊവിഡ് പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനിച്ചിരുന്നത്. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.