ട്രംപ്-ബൈഡൻ രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

ഡൊണൾഡ് ട്രംപും ജോ ബൈഡനും തമ്മിലെ രണ്ടാം പ്രസിഡൻൻഷ്യൽ സംവാദം ഉപേക്ഷിച്ചു. മിയാമിയിൽ ഒക്ടോബർ 15 ന് നടക്കേണ്ടിയിരുന്ന സംവാദമാണ്  കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ്  റദ്ദാക്കിയത്. മൂന്നാമത്തെയും അവസാനത്തേതുമായ സംവാദം ഈ മാസം 22 ന് നടക്കും.

നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് സംവദം ഉപേക്ഷിച്ചത് . വെർച്ച്വൽ സംവാദം സമയം പാഴാക്കലാണെന്നാണ് ട്രംപിന്റെ വാദം.  ട്രംപിന്റെ മനസ് ഓരോ നിമിഷവും മാറുകയാണെന്നും, അതിനാൽ ഇത് സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ പ്രതികരിച്ചു. അതേ സമയം കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് കൊവിഡ് ബാധിച്ചിരുന്നതിനാൽ തെരഞ്ഞെടുപ്പ് സംവാദം മാറ്റിവെക്കണമെന്ന്   ബൈഡൻ നേരത്ത ആവശ്യപ്പെട്ടിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിക്കണമെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. സംവാദം നടക്കുകയാണെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, നിയന്ത്രണങ്ങൾ ട്രംപ് പാലിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ബൈഡൻ പറഞ്ഞു. ഞ്ഞിരുന്നു.

പൂർണ്ണമായി രോഗമുക്തി നേടുന്നതിന് മുൻപ് ട്രംപ് ആശുപത്രി വിട്ടത് വിമർശനങ്ങൾക്ക് കാരണമാക്കിയിരുന്നു. രോഗമുക്തി നേടിയെന്നും ഒരു വൈറസിനും നമ്മൾ കീഴടങ്ങരുതെന്നും ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, കൊവിഡ് നിയന്ത്രണങ്ങളെ ആരും ലളിതമായി കാണരുതെന്നതിന്റെ ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്റിനു വന്ന കൊവിഡ് എന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.



Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More