പാകിസ്ഥാന്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ചൈന സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. പാക് അധീന കാശ്മീരിലാണ് ചൈന സഹായം വാഗ്ദാനം ചെയ്തതെന്നും സുരക്ഷ വൃത്തങ്ങൾ അറിയിച്ചു.
പാക് അധീന കാശ്മീരിൽ പുതിയ മിസൈൽ സിസ്റ്റം സ്ഥാപിക്കുന്നതിനായി ചൈന സഹായിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഗവേഷണ-വിശകലന വിഭാഗം അറിയിച്ചിരുന്നു. ചൈനയുടെ പീപ്പിൾസ് ലൈബിറേഷൻ ആർമിയും പാകിസ്ഥാൻ സൈനികരും ചേർന്ന് ലാസടന്ന ദോക്കിൽ മിസൈൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട് സൂചിപ്പിച്ചു. മിസൈലിന്റെ നിയന്ത്രണ വിഭാഗം ഭാഗിലെ പാകിസ്ഥാൻ സൈനിക ഹെഡ് ക്വാർട്ടർസിലാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ചൈനയും പാകിസ്ഥാനും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം അറിയാമെന്നും സൈനിക പ്രതിരോധ സഹായങ്ങൾക്കായി പാകിസ്ഥാൻ ചൈനയെ ആശ്രയിക്കുന്നത് വർധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സൈനിക തലവൻ ആർകെഎസ് ബദൗരിയ പറഞ്ഞു.