അഹമ്മദാബാദിലെത്തിയ അമേരിക്കൻ പ്രസിഡന്റെ ട്രംപും ഭാര്യ മെലാനിയയും സബർമതി ആശ്രമം സന്ദർശിച്ചു. ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് ട്രംപിനെയും ഭാര്യയെയും ആശ്രമത്തിലേക്ക് ആനയിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ട്രംപ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാടയണിയിച്ച് സ്വീകരിച്ചു. പാദരക്ഷകൾ അഴിച്ചുവെച്ചാണ് ട്രംപും ഭാര്യയും ആശ്രമത്തിൽ പ്രവേശിച്ചത്.
ട്രംപ് ആശ്രമത്തിലെത്തിയപ്പോൾ രഘുപതി രാഘവ രാജാറാം മുഴങ്ങി. ട്രംപും ഭാര്യയും ചർക്കയിൽ നൂൽ നൂറ്റു. ആശ്രമത്തിലെ സാഹായി ഇരുവർക്കും ചർക്കയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. തുടർന്ന് സന്ദർശന പുസ്തകത്തിൽ ട്രംപ് ഏതാനും വരികൾ കുറിച്ചു. 'TO MY GREAT FRIEND, PRIME MINISTER MODI, THANK YOU FOR THIS WONDERFUL VISIT' എന്ന് പുസത്കത്തിൽ എഴുതി. നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക എന്ന ഗാന്ധിയന്‍ ആശയം ഉള്‍ക്കൊണ്ടുള്ള മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമ ട്രംപിനും മെലാനിയക്കും നരേന്ദ്ര മോദി സമ്മാനിച്ചു. തുടർന്ന് ട്രംപും മെലാനിയയും മൊട്ടേര സ്റ്റേഡിയത്തിലെ സ്വീകരണ സ്ഥലത്തേക്ക് തിരിച്ചു.