ദക്ഷിണ കാശ്മീർ മേഖലയിലെ കുൽഗാമിൽ വെച്ച്നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. അമേരിക്കൻ നിർമിത റൈഫിൾ തുടങ്ങിയ ആയുധങ്ങൾ ഇവരിൽനിന്നും പിടിച്ചെടുത്തു. കശ്മീരിലെ
ചിൻഗം മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷായുടെ ഭാഗമായി ഈ പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യം റദ്ദാക്കി. അതേസമയം, കിഷൻഗംഗ നദിയിലൂടെ എകെ 47 ഉൾപ്പെടെയുള്ള വൻ ആയുധശേഖരം കടത്താനുള്ള പാക് ഭീകരരുടെ ശ്രമം സൈന്യം തകർത്തു.
അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും തടയാൻ സാധിക്കുന്നുണ്ടെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പതിനഞ്ചാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബി. എസ്. രാജു അറിയിച്ചു. കഴിഞ്ഞ വർഷം 130 പേരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. എന്നാൽ, ഈ വർഷം വെറും 30 പേർക്ക് മാത്രമേ എത്താനായുള്ളു.