നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് താലിബാന്റെ പിന്തുണ. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ താലിബാന്റെ പിന്തുണ താങ്കൾക്കാവശ്യമില്ലെന്ന് ട്രംപ് പ്രതിനിധി ടിം മുര്‍ട്ടോ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് സാബിഹുള്ള മുജാഹിദ് പറഞ്ഞത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എന്നാൽ, താലിബാന്റെ പിന്തുണ തലവേദനയാണെന്നും തങ്ങൾക്കത് ആവശ്യമില്ലെന്നും ട്രംപിന്റെ പ്രതിനിധി അറിയിച്ചു.
അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്‍ സേനയേയും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ച നടന്ന യോഗത്തിൽ വെച്ചാണ് ഇക്കാര്യം ധാരണയായത്.