അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ദൈവമായി കണ്ട് പൂജിച്ചിരുന്ന തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ട്രംപിന് കോവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ രാജു കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ട്രംപിന്‍റെ അസുഖം ഭേദമാകുന്നതിനായി നോമ്പു നോറ്റ് ഉറക്കമൊഴിച്ച് ദിവസങ്ങളോളം പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു ബുസ്സ കൃഷ്ണ.
ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഇയാള്‍ 'ട്രംപ് ടെംപിള്‍' പണിതത്. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നേരില്‍ കാണാന്‍ ബുസ്സ കൃഷ്ണ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം നടന്നില്ല.
തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുെമന്നും കൃഷ്ണ പറയുമായിരുന്നു. തെലങ്കാനയിലെ കോന്നെ സ്വദേശിയായ ഇദ്ധേഹത്തിന്‍റെ ഭാര്യ പ്രസവത്തോടെ മരിക്കുകയായിരുന്നു. മകന്‍ അവന്‍റെ അമ്മയുടെ കുടുംബത്തോടൊപ്പമാണ്.