രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി രംഗത്ത്. ഉത്തർപ്രദേശ് പോലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും 'കാട്ടുഭരണമാണ്' നടക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.
'ഉത്തർ പ്രദേശ് പോലെ തന്നെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും നിരപരാധികള്‍ കൊല്ലപ്പെടുന്നതും ദളിത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൂടുകയാണ്. ഇവിടെ നിയമങ്ങളില്ല, കാട്ടുഭരണമാണ്. നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പകരം സർക്കാർ ഇതിനുനേരെ മുഖം തിരിക്കുകയാണ്. ഇത് തികച്ചും ലജ്ജാവഹമാണ്.'- മായാവതി ട്വീറ്റ് ചെയ്തു.
കോൺഗ്രസിന്റെ അടുത്തിടെയുള്ള പ്രവർത്തനങ്ങൾ വോട്ടിനുവേണ്ടി മാത്രമുള്ളതാണെന്നും പൊതുജനം ഇത്തരത്തിലുള്ള നാടകങ്ങളിൽ വീണുപോകരുതെന്നും മായാവതി പറഞ്ഞു.