അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടുപിടിക്കുന്ന ആന്റിജൻ ടെസ്റ്റ് കണ്ടെത്തി. ഓക്സ്ഫോർഡിന്റെ ബ്രിട്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കുറേ പേരെ ഒരുമിച്ച് പരിശോധിക്കാൻ ഇത് സഹായകരമാകുമെന്നും എയർപോർട്ടുകളിലും ബിസിനസ് കേന്ദ്രങ്ങളിലും ഇത് വളരെ ഉപയോഗപ്രദമാകുമെന്നും ഗവേഷകർ പറഞ്ഞു.
വൈറസിനെ തിരിച്ചറിയുന്ന ഉപകാരണത്തിന്റെ ഉത്പാദനം 2021 ആദ്യത്തോടെ വിപുലീകരിക്കുമെന്നും ആറ് മാസത്തിനുള്ളിൽ അംഗീകാരം ലഭിച്ച ഉപകരണം ലോകത്തിനുമുന്നിൽ എത്തിക്കുമെന്നും സർവകലാശാല അറിയിച്ചു. ശരീരത്തിലെ മറ്റ് വൈറസുകളിൽ നിന്നും കൊറോണ വൈറസ് വേർതിരിച്ചറിയാനുള്ള കഴിവ് ഈ ഉപകാരണത്തിനുണ്ടെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
ഇതിന്റെ സഹായത്തോടെ ടെസ്റ്റുകൾ കൂടുതൽ കൃത്യവും ലളിതവും വില കുറഞ്ഞതുമായിരിക്കുമെന്ന് ബ്രിട്ടൻ സർവകലാശാല പ്രൊഫസർ അക്കിലിസ് കപ്പാനിഡിസ് പറഞ്ഞു. ലോക്ഡൗൺ ഒഴിവാക്കി സ്‌കൂളുകളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ, സുഗമമായ രീതിയിൽ ടെസ്റ്റ് നടത്താൻ ഈ ഉപകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.