ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‍റോയിയുടെ ഭാര്യ പ്രിയങ്ക ആൽവയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രിയങ്കക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മയക്കുമരുന്ന കേസിൽ പ്രതിയായ ആദിത്യ ആൽവയുടെ സഹോദരിയാണ് പ്രിയങ്ക ആൽവ. ആദിത്യ ആൽവയെ ഇതുവരെ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്യാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസം വിവേക് ഒബ്റോയിയുടെ വീട്ടിൽ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‍ഡ് നടത്തിയിരുന്നു. മുൻ കർണാടക മന്ത്രി ജീവരാജ് അൽവയുടെ മകനാണ് ആദിത്യ അൽവ.
ആദിത്യ വിവേകിന്റെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ സന്ദീപ് പട്ടീൽ പറഞ്ഞു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് റിക്കി റായുടെ വീട്ടിൽ റെയ്‌ഡ് നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വിവേക് ഒബറോയുടെ വീട് പരിശോധിച്ചത്. ഹെബ്ബാളിലുള്ള ആദിത്യയുടെ വീട് കഴിഞ്ഞ മാസം പൊലീസ് റെയ്‌ഡ് ചെയ്തിരുന്നു.
സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴിയനുസരിച്ച് സിനിമ മേഖലയിലെ പതിനഞ്ചോളം പേർക്ക് മയക്കുമരുന്ന് കേസിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ചന ഗൽറാണി, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരേൻ ഖന്ന, രാഹുൽ തോൺസെ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.