ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് എങ്ങനെ തടയാമെന്ന് പഠിക്കാൻ സുപ്രീം കോടതി എകാംഗ സമിതിയിയെ നിയമിച്ചു. റിട്ടയേർഡ് ജഡ്ജ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയെയാണ് സുപ്രീംകോടതി നിയമിച്ചത്.
കമ്മിറ്റിയെ നിയമിക്കുന്നത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് കോടതി ഈ തീരുമാനത്തിൽ എത്തിയത്. പരിസ്ഥിതി മലീനകരണ നിയന്ത്രണ ബോര്‍ഡിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെന്ന് പറഞ്ഞാണ് കേന്ദ്രം കോടതിയുടെ തീരുമാനത്തെ എതിർത്തത്. ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണം പഞ്ചാബ് അല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ അറിയിച്ചിരുന്നു.
എന്നാൽ, ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യവും ആശങ്കയുമാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. കേസിന്റെ അടുത്ത വാദം ഒക്ടോബർ 26ന് നടക്കും.