തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മനുഷ്യ ശേഷി വികസന അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ശദ്ദാദിയ സര്‍വകലാശാല സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തിയ നിരവധിപേരെ പൊലീസ് കണ്ടെത്തിയത്. എകദേശം 71 പേരാണ് അറസ്റ്റിലായതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ചവരെ നാടുകടത്തുമെന്നും സ്പോൺസർമാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഫാമില്‍ ജോലിചെയ്യുന്നവര്‍, ഡ്രൈവർമാർ തുടങ്ങി നിരവധിപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോൺസർമാർക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.