എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൻഡിഎഫ് പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം യോഗത്തിൽ ഉണ്ടായേക്കും. പാല സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും വിഷയം ചർച്ചയാവില്ല. തദ്ദേശ തെരഞ്ഞെപ്പിലെ മുൻ ഒരുക്കങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസ് മാണി വിഭാഗവുമായുള്ള സീറ്റ് ധാരണക്ക് കീഴ്ഘടകൾക്ക് നിർദ്ദേശം നൽകും.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സക്യൂട്ടീവ് തീരുമാനിച്ചിരുന്നു . ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കണമെന്നാണ് സിപിഐ നിലപാട് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി വിടുന്നത് എൽഡിഎഫിന് പൊതുവിൽ ഗുണം ചെയ്യും.
ജോസിന്റെ മുന്നണിമാറ്റം എൽ ഡിഎഫിന് ഗുണം ചെയ്യും. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും സ്വാഗതം ചെയ്യും. യുഡിഎഫിനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയമായി എൽഡിഎഫിന് ഗുണം ചെയ്യും. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാഗതം ചെയ്തിരുന്നു. മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി വിഭാഗം കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. ഈ പശ്ചാത്തലത്തിൽ ജോസ് കെ മാണിയുടെ കൂട്ടരുടെയും മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് യോഗം തീരുമാനം എടുക്കുക.
Also Read
വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയും യോഗത്തിൽ ചർച്ച ചെയ്യും. ഇത് സംബന്ധിച്ച എതിർപ്പുകൾ ചർച്ച വേണമെന്ന് നേരത്തെ ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.