എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് കളക്ടർ എസ് സുഹാസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തര്‍ക്കത്തിൽ കളക്ടര്‍ക്കെതിരെ നൽകിയ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.
കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടര്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗമാണ് കളക്ടർക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകിയത്