പഞ്ചാബിൽ ദസറ ദിവസം രാവണന്റെ കോലത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച കർഷകരുടെ പ്രതിഷേധത്തെ രാഹുൽ ഗാന്ധി അപലപിച്ചു. ഇത് അപകടകാരമാണെന്നും രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മോദിയുടെ കോലം കത്തിച്ച വാർത്തയുടെ ചിത്രത്തോടൊപ്പമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ ദിവസം പഞ്ചാബിലുടനീളം സംഭവിച്ചതാണെന്നും പഞ്ചാബിന് പ്രധാനമന്ത്രിയോട് ഇത്രയധികം വൈരാഗ്യം തോന്നുന്നതിൽ ഖേദിക്കുന്നു എന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി എത്രയും പെട്ടെന്ന് കർഷകരെ ആശ്വസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെയും വ്യവസായ ഭീമന്മാരായ അദാനിയുടെയും അംബാനിയുടെയും കോലങ്ങൾ കത്തിച്ചുകൊണ്ടാണ് പഞ്ചാബിലുടനീളം കർഷകർ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെയും കോർപറേറ്റുകളുടെയും സഖ്യത്തിനെതിരെയായിരുന്നു പ്രക്ഷോപം. പട്യാല ദേശീയപാതയിലെ പന്ത് ടോള്‍പ്ലാസയ്ക്കു സമീപമാണ് കർഷകർ സമരം ചെയ്തത്. അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സി.ഐ.ടി.യു. ദേശീയ സെക്രട്ടറി എ.ആര്‍. സിന്ധു, കീര്‍ത്തി കിസാന്‍സഭ നേതാവ് യോഗേന്ദ്ര പാല്‍, ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ഹര്‍വചന്‍ സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.