ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ് നൽകി. ട്രംപിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔപചാരികമായി സ്വീകരിച്ചു. മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ട്രംപിന് ഗാർഡ് ഓഫ് ഓണർ നൽകി. രാഷ്ടപതി ഭവനിൽ നിന്നും ട്രംപ് രാജ്ഘട്ടിലെത്തി. രാജ്ഘട്ടിൽ ട്രംപു ഭാര്യ മെലാനിയയും പുഷ്പാര്‍ച്ചന നടത്തി.
തുടർന്ന് ഹൈദരാബാദ് ഹൗസില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും അമേരിക്കയും ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. രാത്രി രാഷ്‌ട്രപതി ഭവനിൽ അത്താഴ വിരുന്നിൽ സംബന്ധിക്കും. വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ബഹിഷ്കരിക്കുന്നത്. വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങും.