മുംബൈ തെരുവുകൾ നീളെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ചിത്രങ്ങൾ പതിപ്പിച്ചു. ദക്ഷിണ മുംബൈയിലെ മുഹമ്മദാലി റോഡിലുടനീളമാണ് ഇമ്മാനുവലിന്റെ നിരവധി പോസ്റ്ററുകൾ പതിപ്പിച്ചത്. സംഭവത്തിന് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് എത്തി ചിത്രങ്ങൾ നീക്കം ചെയ്തു. ആരാണ് പോസ്റ്റർ പഠിപ്പിച്ചത് എന്നറിയാത്ത സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് വക്താവ് എസ്. ചൈതന്യ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചുവെന്ന ആരോപണത്തിൽ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സംഭവം. ഷാര്‍ലേ ഹെബ്ദോ മാഗസിനിൽ അച്ചടിച്ചുവന്ന കാർട്ടൂണാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ കാർട്ടൂൺ ക്ലാസ്സിൽ കാണിച്ചതിന്റെ പേരിൽ പാരീസിൽ ചരിത്ര അധ്യാപകനെ കൊലപ്പെടുത്തിയതിനെ ഇമ്മാനുവൽ മാക്രോൺ രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്രാൻസിൽ അഭിപ്രായ സ്വാതന്ത്ര്യവും കാർട്ടൂണുകളും നിരോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നത്.
എന്നാൽ ഇന്ത്യൻ സർക്കാർ ഇമ്മാനുവൽ മാക്രോണിനെ അനുകൂലിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ സോഷ്യൽ മീഡിയകളിൽ നിന്നും ഇമ്മാനുവലിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഐ സ്റ്റാൻഡ് വിത്ത് ഫ്രാൻസ് എന്ന ഹാഷ്ടാഗ് കഴിഞ്ഞദിവസങ്ങളിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.