'ജീവിക്കാന്‍ പഠിപ്പിച്ചതിന് നന്ദി'; ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിദിനത്തില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 36ആം രക്തസാക്ഷി ദിനത്തിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. 'അസതോ മാ സത് ഗമയ' എന്ന് തുടങ്ങുന്ന വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ തന്റെ മുത്തശ്ശിക്ക് നന്ദി അറിയിച്ചത്.

അസതോ മാ സത് ഗമയ എന്ന സംസ്‌കൃത വചനവും അതിന്റെ പരിഭാഷയും ഉൾപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 'കളവിൽ നിന്നും സത്യത്തിലേക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്നും ജീവിതത്തിലേക്ക്. ഇത്തരത്തിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചതിന് ഒരുപാട് നന്ദി' അദ്ദേഹം കുറിച്ചു. ഇന്ദിര ഗാന്ധിയുടെ മനോഹരമായ ചിത്രത്തോടൊപ്പമാണ് ട്വീറ്റ്.

1966 ജനുവരി 24നാണ് ഇന്ദിര ഗാന്ധി പ്രഥമ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സ്ത്രീകളുടെ വിദ്യാഭ്യാസം, വോട്ട് ചെയ്യാനുള്ള അവകാശം, വിവാഹമോചന നിയമം എന്നിവയ്ക്കുവേണ്ടി അവർ ശബ്ദമുയർത്തി. എന്നാല്‍, 1975ൽ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ഇന്ദിര പുറപ്പെടുവിപ്പിച്ച അടിയന്തരാവസ്ഥയാണ് അവരുടെ ഭരണ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിന്റെ വൈരാഗ്യത്തിൽ 1984 ഒക്ടോബർ 31ന് രാവിലെ തന്റെ വസതിയിൽ വച്ചാണ് അംഗരക്ഷകര്‍ ഇന്ദിരയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More