ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് ഇതിനകം ഒരുക്കിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. ഇതിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപൂര്‍ണ്ണമായി നടന്നിരുന്നു.
പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷൻ ഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും രണ്ടാംഘട്ടത്തിൽ ശക്തമായ പ്രചരണം നടന്നത്. എൽ.ജെ.പി 26 ഇടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. നേരത്തെ 55 പോളിങ് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ തുടര്‍ച്ചയായി തകരാറിലായത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.