രാഹുൽ ഗാന്ധുയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അനാവശ്യ ഹർജികൾ സമർപ്പിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സരിതക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. പരാതിക്കാരിയോ അഭിഭാഷകനോ കേസിൽ കോടതിയിൽ ഹാജരാകാത്തതും ശിക്ഷക്ക് കാരണമായി.
കേസ് പരിഗണിച്ചപ്പോൾ ഒരിക്കൽ പോലും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. തുർന്ന് ഇന്നും കേസ് വിളിച്ചപ്പോളും ആരും ഹാജരായില്ല. ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ പരാതിക്കാരുടെ ഹർജി തള്ളാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ക്രിമിനൽ കേസിൽ പ്രതിയായാതിന്റെ പേരിലാണ് പത്രിക തള്ളിയത്. രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത ശ്രമിച്ചത്. തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.