ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് രാജ്യസഭയിൽ 92 സീറ്റുകൾ. ഉത്തർ പ്രദേശിൽനിന്നും പാർട്ടിയുടെ എട്ട് സ്ഥാനാർഥികൾ കൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്. എന്നിരുന്നാലും, 123 എന്ന കേവല ഭൂരിപക്ഷത്തിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.
ഉത്തരാഗണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി വിജയിച്ചതും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും വിജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ഇത്തവണത്തെ രാജ്യ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവിയാണ് നേരിട്ടത്. കോൺഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സീറ്റുകൾ ലഭിച്ച കാലഘട്ടമാണിത്. വെറും 38 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. എങ്കിലും, രാജ്യസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയാണ് കോൺഗ്രസ്.