യുഎസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യം പുറത്തുവന്ന ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബൈഡന് അനുകൂലമായിരുന്നെങ്കിലും സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ 209 സീറ്റുകളില്‍ ബൈഡനും 109 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. എന്നാല്‍ കൂടുതല്‍ ഇലക്ട്ടറല്‍ വോട്ടുകളുള്ള സംസ്ഥാനങ്ങളില്‍ മിക്കവയിലും ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്.
ട്രംപിന്റെ പ്രധാന മിവര്‍ഷകയായ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചു. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങള്‍ ജോ ബൈഡനെ പിന്തുണച്ചപ്പോള്‍ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് പിന്തുണ.
സെനറ്റിലേക്കുള്ള മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും 42 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 43 സീറ്റ് ലഭിക്കണം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.