ലൈഫ് പദ്ധതിയുടെ രേഖകൾ വിളിച്ചുവരുത്താനും പരിശോധിക്കാനും നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ്. ലൈഫ് പദ്ധതിയുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നോട്ടീസിന് മറുപടി നൽകുമെന്നും ഇഡി വ്യക്തമാക്കി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികൾ വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. പദ്ധതി സംബന്ധി നിർണായക വിവരങ്ങൾ ശിവശങ്കരൻ സ്വപ്നക്ക് കൈമാറിയിട്ടുണ്ട് ലൈഫ് പദ്ധതിയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നതെന്നത് ദുർവ്യാഖ്യാനമാണെന്നും ഇഡി വ്യക്തമാക്കി.
ജെയിംസ് മാത്യു എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിലാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെന്റിന് നോട്ടീസ് അയച്ചത് നടപടി. ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനാണ് എത്തിക്സ് കമ്മറ്റി നോട്ടീസ് നൽകിയത്. ലൈഫ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടതിൽ നോട്ടീസിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം നോട്ടീസ് നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എഡിയെ കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചു വരുത്തും. ഇഡിയുടെ ഇടപെടൽ മൂലം ലൈഫ് പദ്ധതി സ്തംഭനത്തിലാണെന്ന് പരാതിയിൽ പറയുന്നു.
സർക്കാർ പദ്ധതിയായ ലൈഫിലെ ഇഡിയുടെ ഇടപെടൽ മൂലം 10 ലക്ഷത്തോളം പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് ഇല്ലാതാകുന്നതെന്ന് ജെയിംസ് മാത്യു എംഎൽഎ പറഞ്ഞു. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര അന്വേഷണ ഏജൻസിയോട് എത്തിക്സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെടുന്നത്.