ബൈഡനും കമലയ്ക്കുമൊപ്പം; ജനാധിപത്യത്തിന് നമ്മെ എന്നെത്തെക്കാള്‍ ആവശ്യമുണ്ട് - ബറാക് ഒബാമ

വാഷിംഗ്‌ടണ്‍: പ്രശ്നങ്ങളെ വസ്തുതാപരമായി നേരിടുകയും പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. എക്കാലത്തെക്കാളും ജനാധിപത്യത്തിന് നമ്മെ ആവശ്യമുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് - അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ്  പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബറാക്  ഒബാമ പറഞ്ഞു.

'അമേരിക്ക ഭിന്നിച്ചു കിടക്കുകയാണ്, 2021 ജനുവരി മാസത്തില്‍ വൈറ്റ് ഹൌസിലെത്തുമ്പോള്‍ ജോ ബൈഡന് നേരിടാനുള്ളത് നിരവധി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയാണ്. അതെല്ലാം അദ്ദേഹം നേരിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈഡന്‍ ഇപ്പോള്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ ഓരോ അമേരിക്കക്കാരനും അദ്ദേഹത്തെ പിന്തുണയ്ക്കണ'മെന്നും ഒബാമ തന്റെ സന്ദേശത്തില്‍ പറഞ്ഞു. 

'രാജ്യത്തെ ഐക്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വയം ഏറ്റെടുത്ത് ചെയ്യേണ്ടതാണ്. സ്വന്തം സുരക്ഷിത ഇടങ്ങളിലേക്കുള്ള നമ്മുടെ നോട്ടം, അതിനപ്പുറത്തേക്ക് വളരേണ്ടതുണ്ട്. സൃഷ്ടാവിന് മുന്നില്‍ നാം ഒരൊറ്റ ജനതയാണ്. അതിനാല്‍ നമ്മുടെ ഐക്യപ്പെടലിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ജോ ബൈഡന്‍, കമലാ ഹാരിസ് എന്നിവരില്‍ എല്പ്പിക്കാനാവില്ല' - ഒബാമ കൂട്ടിച്ചേര്‍ത്തു.

'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ്  പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്  ഒബാമ തന്റെ അഭിവാദനക്കുറിപ്പ്‌ അവസാനിപ്പിക്കുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More