വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തെ കൂടാതെ പശ്ചിമ ബംഗാളിലും സർക്കാറുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എൽഡിഫ് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. ഇരുമുന്നണികളുെ അഴിമതിക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടിത്തം അട്ടിമറിയാണ്. ഭരണത്തെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. ഇയാൾ ജീവിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. രവീന്ദ്രന്റെ ജീവന് സുരക്ഷ നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണം. പൊലീസും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത് കേവലം സംശയമല്ലെന്നും ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. ഇവർക്ക് എല്ലാ അഴിമതികളും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.