മയക്കുമരുന്ന് കേസിൽ ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർജുൻ രാംപാലിനെ മുംബൈയിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തിങ്കളാഴ്ച എൻസിബി രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. രാംപാലിന്റെ കാമുകി ഗബ്രിയേല ഡീമെട്രിയേഡിനോടും ഹാജരാകാൻ എൻസിബി ആവശ്യപ്പെട്ടിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ അറിസ്റ്റിലായ ചലച്ചിത്ര നിർമ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യ ഷബാന സയീദിനെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ജുഹുവിലെ നാദിയദ്വാലയുടെ വസതിയിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്. 47 കാരനായ രാംപാലിന്റെ ഡ്രൈവറെ എൻസിബി നേരത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഹിന്ദി ചലച്ചിത്രമേഖല മുഴുവൻ മോശമാണെന്ന് കരുതുന്നില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു കുറ്റവാളികൾക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കും. എന്നാൽ ആരെങ്കിലും ബോളിവുഡിനെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.