കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് ഉംറ തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികൾക്കും താൽക്കാലിക വിലക്ക്. ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു. സൗദി വിദേശകാര്യമന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. അതോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഉംറക്കായി പോകാന്‍ സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയവരെ തിരിച്ചിറക്കി. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ജൂലൈ അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഹജ്ജിനും തീരുമാനം ബാധകമാകുമോ എന്നത് വ്യക്തമല്ല. സൗദി അറേബ്യയിൽ ഇതുവരെ ആര്‍ക്കും രോഗം പിടിപെട്ടിട്ടില്ല.