ഇന്ത്യ-ചൈന അതിർത്തിയായ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഏതു കാലാവസ്ഥയിലും യാത്ര സുഗമമാക്കാനാണ് തുരങ്കപാത. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിലെ ചൈനയുടെ ഈ നീക്കം എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് തുരങ്കപാതയുടെ നിർമ്മാണ വിവരങ്ങൾ ലഭിച്ചത്. മെറുഗ് ലാ പാസിലൂടെ ദോക് ലായിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹ ദൃശ്യങ്ങൾ 2019ൽ പുറത്തുവന്നിരുന്നു. ഈ തുരങ്കപാതയുടെ നീളം 500 മീറ്റർ കൂടി നീട്ടിയെന്ന വിവരങ്ങളാണ് കഴിഞ്ഞ മാസം പുറത്തുവന്നത്.
പാങ്ങോങ് താഴ്‌വരയിൽനിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മൂന്ന് ഘട്ടങ്ങളിലായിരിക്കും സേന പിന്മാറ്റം നടക്കുക എന്നാണ് സൂചന.