റഷ്യൻ നിർമിത കൊവിഡ് വാക്സിൻ സ്പുടിനിക് വി ഇന്ത്യയിൽ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും. സ്പുട്നിക് വിയുടെ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നടക്കുക. പ്രമുഖ ഫാർമസ്യൂട്ടിക് കമ്പനിയായ ഡോക്ടർ റെഡ്ഡിസ് ലബോർട്ടറീസാണ് ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുക. സ്പുട്നിക് വി വാക്സിൻ എത്തിയെന്ന് ഡോക്ടർ റെഡ്ഡീസ് സ്ഥിരീകരിച്ചു. മനുഷ്യരിലെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഡോക്ടർ റെഡീസിന്റെ സ്പുടിനിക് വിയുടെയും ലോഗോയുളള പെട്ടികൾ ലോറിയിൽ നിന്ന് ഇറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ഈ വിവരം ഡോക്ടർ റെഡ്ഡീസ് സ്ഥരീകരിച്ചത്. റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് വി വികസിപ്പച്ചത്. ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയമായിരുന്നു. വാക്സിന് 92 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശ വാദം.
വാക്സിന് പരീക്ഷണത്തിനും വിതരണത്തിനും ഡോക്ടർ റെഡ്ഡീസും, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും, റഷ്യൻ സോവറീൻ വെൽത്ത് ഫണ്ടും കഴിഞ്ഞ മാസമാണ് കരാറിലെത്തിയത്.