വീണ്ടും വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ട്രംപിന്റെ അവകാശവാദം.

ട്രംപിന്റെ പോസ്റ്റ്‌ ഫേസ്ബുക്കും ട്വിറ്ററും ഫ്ലാഗ് ഓഫ് ചെയ്തു. വിജയിച്ചത് ജോ ബൈഡനാണെന്ന ഔദ്യോഗിക വാർത്തയും സമൂഹ മാധ്യമങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതേസമയം, നിരവധി ട്രോളുകളാണ് ട്രംപിനെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തുടരെ തുടരെ വിജയം അവകാശപ്പെടുന്ന ട്രംപിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് കമെന്റുകൾ.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ ഹർജികൾ കോടതി തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. റിപ്പബ്ലിക്കന്‍ പാർട്ടി വോട്ടുകള്‍ അട്ടിമറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ നീക്കം ചെയ്തെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

I WON THE ELECTION!

Posted by Donald J. Trump on Sunday, 15 November 2020
Contact the author

National Desk

Recent Posts

National Desk 5 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 8 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More