ജിദ്ദ: കൊവിഡ് വാക്‌സിൻ നിർമാണത്തിന് രാജ്യങ്ങൾ 460 ഡോളർ കൂടി നൽകും. കഴിഞ്ഞ ദിവസം നടന്ന ജി 20 ഉച്ചകോടിയിലാണ് ഇക്കാര്യം ധാരണയായത്. നേരത്തെ 2100 കോടി ഡോളറാണ് വാക്‌സിൻ നിർമാനത്തിനായി രാജ്യങ്ങൾ നൽകിയത്.
ഡിസംബറിന് മുൻപായി വാക്‌സിൻ ഗവേഷണത്തിന് 460 ഡോളർ കൂടി ആവശ്യമായി വരുമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. രണ്ടു ദിവസമായി റിയാദിൽ നടന്ന ഉച്ചകോടിയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് പങ്കെടുത്തത്. കൊവിഡിനെ പ്രതിരോധിക്കുവാൻ രാജ്യന്തര സഹകരണം ആവശ്യമാണെന്ന് അധ്യക്ഷൻ സൽമാൻ രാജാവ് പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥയുടെ 80 ശതമാനത്തില്‍ കൂടുതല്‍ വരുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടി വലിയ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ശനിയാഴ്ച ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുത്തു. ഇറ്റലിയിൽ വെച്ചാണ് അടുത്ത ഉച്ചകോടി നടക്കുന്നത്. നിലവിലെ അധ്യക്ഷനായ സൽമാൻ രാജാവ് അധ്യക്ഷസ്ഥാനം ഇറ്റലിക്ക് കൈമാറി.