ഐഎസ്എൽ മത്സരത്തിനിടെ മാരക ടാക്ളിംഗ് നടത്തിയ മുംബൈ സിറ്റി എഫ്സി മിഡ്ഫീൽഡൽ അഹമ്മദ് ജാഹുവിന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ എ.ഐ.എഫ്.എഫ് അച്ചടക്ക നിയമ പ്രകാരം കടുത്ത നടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്. ഐഎസ്‌എൽ ഏഴാം സീസണിലെ ലെ രണ്ടാം മത്സരത്തിൽ അഹമ്മദ് ജാഹു റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിഡ്ഫീൽഡർ കാസ ഖംറയെ ചവിട്ടി വീഴ്ത്തിയതിന്റെ പേരിലായിരുന്നു നടപടി. പന്ത് പോയതിന് ശേഷമായിരുന്നു കാസ ഖംറ ഫൗളിന് വിധേയനായത്. ഗുരുതരമായ ഈ സംഭവം ആൾ ഇന്ത്യ ഫുടബോൾ ഫെഡറേഷൻ കളിയുടെ വീഡിയോ ദൃശ്യങ്ങൾ അവലോകനം നടത്തി. എതിർ കളിക്കാരന്റെ ജീവിതവും കരിയറും അപകടത്തലാക്കുന്ന തരത്തിൽ കളിക്കളത്തിൽ പെരുമാറരുതെന്ന് ജാഹുവിനും മുംബൈ എഫ്സി ടീമിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഹുവിനെതിരെ തൽക്കാലം മറ്റ് അച്ചടക്ക നടപടികൾ ഉണ്ടാവില്ല. റെഡ് കാർഡ് കിട്ടിയതിനാൽ ജാഹുവിന് അടുത്ത മത്സരത്തില് കളിക്കാനാവില്ല.
ഈ സീസണിൽ മുംബൈ ടീമിലെത്തിയ താരമാണ് മൊറോക്കൻ സ്വദേശിയായ അഹമ്മദ് ജാഹു. കഴിഞ്ഞ രണ്ട് സീസണിലും ഗോവക്കായി മികച് പ്രകടനം ജാഹു കാഴ്ച വെച്ചിരുന്നു. ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മിഡ് ഫീൽഡ് ജനറലായി ജാഹുവിനെ ടീമിൽ എത്തിയത്. ആദ്യ മത്സരത്തിൽ മുംബൈ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.