സ്വർണക്കടത്ത് എം ശിവശങ്കരന്റെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴിനൽകിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്ത് എം ശിവശങ്കരന്റെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴിനൽകിയെന്ന് കസ്റ്റംസ്.  എൻഫോഴ്സമെന്റ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലുള്ള ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അവകാശപ്പെട്ടത്. അട്ടക്കുളങ്ങര ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന ശിവശങ്കറിനെതിരെ

മൊഴി നൽകിയതെന്ന് കസ്റ്റംസ് പറയുന്നു. ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ അറിവുണ്ടെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നെന്നും കസ്റ്റംസ് പറഞ്ഞു.  കള്ളക്കടത്ത് രീതികളെ കുറിച്ച് മനസിലാക്കുന്നതിനും ഇടപാടിലെ കൂടുതൽ ആളുകളെ കുറിച്ച് മനസിലാക്കുന്നതിനും ശിവശങ്കരനെ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.  ശിവശങ്കറിനെ 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി ആവശ്യം കോടതി നാളെ പരി​ഗണിക്കും.  

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് രാവിലെ  അറസ്റ്റ് ചെയ്തിരുന്നു.  കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു. തുടർന്ന് കസ്റ്റംസിന് കോടതി അറസ്റ്റിന് അനുമതി നൽകി. ശിവശങ്കർ റിമാൻഡിലുള്ള എറണാകുളം കാക്കനാട് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ശിവശങ്കർ കാക്കനാട് ജയിലിൽ റിമാൻഡിലാണ്. കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് 90 മണിക്കൂറോളം ശിവശങ്കരനെ ചോദ്യം ചെയ്തത്.

 കള്ളപ്പണക്കേസിൽ എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ  എം ശിവശങ്കരൻ  സമർപ്പിച്ച ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. അടുത്ത മാസം 2 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. ജാമ്യാപേക്ഷയിന്മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ  ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തനിക്കെതിരെ ഇഡി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് കേസിൽ പ്രതിചേർത്തതെന്ന് ശിവശങ്കൻ ജാമ്യാപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുകയാണെന്ന് എം ശിവശങ്കരൻ രേഖമൂലം എറണാകുളം പ്രിൻസിപ്പൽ സെഷൻസ്  കോടതിയെ അറിയിച്ചിരുന്നു. താൻ ഇത് നിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കരൻ കോടതിയെ അറിയിച്ചു. ശിവശങ്കരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇന്ന് രാവിലെ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. അ‍ഞ്ച് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കരൻ ജാമ്യം നിഷേധിച്ചത്.

എം ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം കള്ളക്കടത്ത്  കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോ​ഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി.  ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More