നെതാന്യാഹു, മുഹമ്മദ്‌ ബിന്‍ സായിദ് എന്നിവര്‍ക്ക് നൊബേല്‍ നാമനിര്‍ദ്ദേശം

അബുദാബി: ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളുടെ അകല്‍ച്ച കുറയ്ക്കുന്ന നടപടികള്‍ക്ക് നേതൃത്വം വഹിച്ചവര്‍ എന്ന നിലയ്ക്കാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആശയമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അബുദാബി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാനെയും 2021 ലെ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നവരുടെ പേരുകളിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത്.

അയര്‍ലാന്‍ഡില്‍ നിന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡേവിഡ് ട്രിംബില്‍ ആണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അയര്‍ലാന്‍ഡിലെ മുന്‍ മന്ത്രികൂടിയായ ഡേവിഡ് ട്രിംബിലിന് 1998 ലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.

പലസ്തീന്‍ ജനതക്കെതിരായ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളുടെ പേരില്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയം പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ്. ഇത് ലഘൂകരിക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇസ്രയേലും യു എ ഇ യും നേതൃത്വപരമായ പങ്കുവഹിച്ചു എന്നതിനുള്ള അംഗീകാരമായാണ് ഈ നമനിര്‍ദ്ദേശത്തെ ഇരു രാജ്യങ്ങളും കാണുന്നത്.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More