തങ്ങളുടെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രായേലും യുഎസുമാണെന്ന് ഇറാന്‍. 'നമ്മുടെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇസ്രയേലിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ശക്തമായ പ്രതികരണം ഉണ്ടാകും' എന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.
ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിന്റെ മുതിർന്ന ശാസ്ത്രജ്ഞനും ഇറാൻ ആണവായുധ പ്രോജക്ടിെൻറ തലവനുമാണ് മുഹ്സിന്.
അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകം മേഖലയിലെ സംഘർഷസാധ്യത ഉയർത്തിയിട്ടുണ്ട്.