മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കരി ഓയിൽ ഒഴിച്ചു. ഗുജറാത്തിലെ വാരാണസി മൈദഗിനിലാണ് സംഭവം നടന്നത്. കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2018ല്‍ പഞ്ചാബിലെ ലുധിയാനയിലും രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പെയിന്റ് ഒഴിച്ചിരുന്നു. 1984ലുണ്ടായ സിഖ് കലാപങ്ങളുടെ പേര് പറഞ്ഞായിരുന്നു ആക്രമണം. ശിരോമണി അകാലി ദളിന് സംഭവവുമായി ബന്ധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.