രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. ഓൺലൈൻ വഴിയുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. അടുത്ത വെള്ളിയാഴ്ച രാവിലെ പത്തരക്കാണ് യോഗം നടക്കുക. പ്രധാനമന്ത്രി കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ, പ്രഹ്ലാദ് ജോഷി എന്നിവർ സംബന്ധിക്കും. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരാമുള്ള പാർട്ടികൾക്ക് കേന്ദ്ര സർക്കാർ കത്തയക്കും. ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരോരുത്തരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണിത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് വ്യാപനം തടയുന്നതിന് കൈക്കൊണ്ട നടപടികൾ സർക്കാര് യോഗത്തിൽ വിശദീകരിക്കും. ഒരോ സംസ്ഥാനങ്ങളിലെയും സാഹചര്യം യോഗത്തിൽ ചർച്ച ചെയ്യും. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത് സംബന്ധിച്ച വിഷയവും ചർച്ച ചെയ്യും. വാക്സിൻ വിതരണത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.