ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 242 റണ്‍സിന് പുറത്ത്. ക്രൈസ്റ്റ് ചർച്ചിൽ ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്കോർ 30 ൽ നിൽക്കെ 7 റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വർ പൂജാര (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റില്‍ പൂജാര - വിഹാരി സഖ്യം 81 റണ്‍സ് നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി (3), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവർക്ക് കീവിസ് പേസ് ആക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. അഞ്ചു വിക്കറ്റ് നേടിയ പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും രണ്ട് വീക്കറ്റ് വീതം നേടി.
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഇഷാന്ത് ശർമയ്ക്കു പകരം ഉമേഷ് യാദവിനെയും അശ്വിന് പകരം രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തി. കിവീസ് അജാസ് പട്ടേലിനു പകരം നീല്‍ വാഗ്നറെ ഉൾപ്പെടുത്തി.