വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദുര്‍ബലരായ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തകർത്തു. 113 റണ്‍സ് പിന്തുടർന്ന ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൗമാര വിസ്മയം ഷഫാലി വർമ്മയുടെ മിന്നുന്ന ഫോമാണ് ഈ മത്സരത്തിലും ഇന്ത്യക്ക് തുണയായത്. ഷഫാലി 47 റൺസെടുത്തു. 34 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സും പത്തിയാണ് 47 റണ്‍സ് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ 12-ൽ നിൽക്കെ 2 റൺസെടുത്ത ഓപ്പണർ ഉമേഷാ തിമാഷിനി പുറത്തായി. മികച്ച ഫോമിലുളള ചമേരി അട്ടപട്ടു മാത്രമാണ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിന്നു. ചമേരി 33 റൺസെടുത്തു. വാലറ്റത്ത് പൊരുതിയ കവിഷാ ദിൽഹരി 16 പന്തിൽ 25 റൺസെടുത്തു.
നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രാധാ യാദവ് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗയ്കവാദും, ഒരു വിക്കറ്റ് വീതം വീഴ്ത്തി ദീപ്തി ശര്‍മയും, പൂനം യാദവും മികവ് കാട്ടി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്