ദക്ഷിണേന്ത്യയിൽ ആഞ്ഞുവീശിയ ബുറൈവി ചുഴലിക്കാറ്റിൽ തമിഴ് നാട്ടിൽ 13 മരണം. സംസ്ഥാനത്ത് കാറ്റും മഴയും കനത്ത നാശനഷ്ടമാണ് വിതച്ചത്. തീരദേശ ജില്ലയായ കടലൂരിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടമുണ്ടായത്. കടലൂരിൽ വീട് തകർന്ന് സ്ത്രീയും കുട്ടിയും മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കാഞ്ചീപുരത്ത് പുഴയിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. തഞ്ചാവൂരിൽ ഷോക്കേറ്റ് സ്ത്രീ മരിച്ചു. ചെന്നൈയിൽ വെള്ളത്തിൽ വീണ വൈദ്യുത കമ്പിയിൽ തട്ടി ഒരാൾ മരിച്ചു. തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ കനത്ത് മഴയാണ് ലഭിച്ചത്. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറി. അതിതീവ്ര ന്യൂനമർദ്ദം 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപം തുടരുകയാണ്. ന്യൂനമർദ്ദം 12 മണിക്കൂർ കൂടി ഇവിടെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും കേരളത്തിൽ ജാഗ്രത തുടരും. അതി തീവ്ര ന്യൂന മർദ്ദം 36 മണിക്കൂറിനുള്ളിൽ കൂടുതൽ ദുർബലമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലേക്ക് എത്തും മമ്പേ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്ററാകും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
p>കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ശ്കതമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് നിരോധനം തുടരും. എല്ലാതരം മത്സ്യബന്ധനങ്ങൾക്കും നിരോധനം ബാധകമാണ്.