ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ കർഷക സംഘടകൾ നാളെ ഭാരത് ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെയാകും ബന്ദ്. സാധാരണ ജനത്തിന് ബുദ്ധമുട്ട് ഉണ്ടാകാത്തതരത്തിൽ ആയിരിക്കും ബന്ദെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത്ത് പറഞ്ഞു. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബന്ദിന്റെ സമയം 4 മണിക്കൂറായി പരിമിതപ്പെടുത്തയതെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ സർവീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം റോഡിൽ തടസം ഉണ്ടായേക്കാമെന്ന് കർഷക യൂണിയൻ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതീകാത്മക സമരരീതിയാണ് ഇതെന്നും തികായത്ത് പറഞ്ഞു.
അതേസമയം കർഷകരുടെ പ്രതിഷേധം ശക്തമായതോടെ, തലസ്ഥാനത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ട്രാഫിക് പോലീസ് നിർദ്ദേശിച്ചു. നഗരത്തിന്റെ പല അതിർത്തികളും അടച്ചിരിക്കുന്നതിനാൽ യാത്രക്കാർ ഗതാഗത കുരുക്കിൽപെടാതിരിക്കാനാണ് നിർദ്ദേശം. ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന സിങ്കു, തിക്രി, ജരോഡ, പിയാവോ മാനിയാരി, മംഗേഷ് എന്നിവയണ് പ്രധാന അതിർത്തികൾ.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ അടുത്ത ബുധനാഴ്ച വീണ്ടും ചർച്ച നടത്തും ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ആക്റ്റ്, 2020, വില ഉറപ്പ്, കാർഷിക സേവന നിയമം, 2020 ലെ കർഷക കരാർ, 2020 ലെ അവശ്യവസ്തുക്കളുടെ നിയമം എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.