പാക്കിസ്ഥാനില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആറു പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ച് കൊവിഡ് രോഗികളടക്കം ആറുപേരാണ് പെഷവാറിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ഓക്‌സിജന്‍ വിതരണ കമ്പനിയെ കുറ്റപ്പെടുത്തി ആശുപത്രി അധികൃതര്‍ രംഗത്തുവന്നു.

ശനിയാഴ്ച്ച വൈകുന്നേരമാണ് പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാത്തതിനെത്തുടര്‍ന്ന് ഖൈബര്‍ ടീച്ചിംഗ് ഹോസ്പിറ്റലില്‍ രോഗികള്‍ മരിച്ചത്. മുന്നൂറ് ബാക്കപ്പ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും വെന്റിലേറ്ററുകളിലേക്കാവശ്യമായ അളവില്‍ ഓക്‌സിജന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഓക്‌സിജന്‍ വിതരണം കുറഞ്ഞതോടെ  രോഗികള്‍ മരിക്കുകയും നിരവധിപേരുടെ നില ഗുരുതരമാവുകയും ചെയ്യുകയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം അവതാളത്തിലായത്തോടെ  രോഗികളുടെ ബന്ധുക്കളോട് സ്വയം ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ഞായറാഴ്ച്ച വൈകുന്നേരത്തോടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട് എന്ന് ഖൈബര്‍ സംസ്ഥാന മന്ത്രി തൈമൂര്‍ സലീം ജാഗ്ര അറിയിച്ചു. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് പാകിസ്താന്‍ കടന്നു പോകുന്നത്. 8000 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ പാക്കിസ്ഥാനില്‍ മരിച്ചത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More