യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമം നടത്തും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ല - അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. വിജയരാഘവൻ്റേത് ആർ.എസ്.എസ് നേതാവിൻ്റെ ശബ്ദമാണ്. മുസ്ലിം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദ്ര കുത്തുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. സ്പർദ്ദ വളർത്താനാണ് സി.പി.എമ്മിൻ്റെ ശ്രമമെന്നും എം. എം. ഹസ്സൻ മലപ്പുറത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണം എന്നായിരുന്നു വിധി വന്നയുടന്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടതോടെ അവര്‍ നിലപാട് മാറ്റി. എല്‍.ഡി.എഫിനും പ്രഖ്യാപിത നിലപാടുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി.