വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഈ മാസം 17 വരെ നീട്ടി

വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  ഇടക്കാല ഉത്തരവില്ല. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി 17 വരെ നീട്ടി. ഹർജിയിലെ വാദം 22 ലേക്ക് മാറ്റവെക്കണമെന്ന് സർക്കാർ ആവശ്യം കോടതി അം​ഗീകരിച്ചില്ല. 17 ന് സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ കോടതി സിബിയുടെ വാദം കേൾക്കും.  സംസ്ഥാന സർക്കാറിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥാണ് കോടതിയിൽ ഹാജരായത്.

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ  അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ക്രമക്കേടിൽ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം പങ്കാളികളാണെന്നും വൻ തോതിൽ കൈക്കൂലി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഭാ​ഗിക സ്റ്റേ നിലനലി‍ക്കുന്നതിൽ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്ന് സിബിഐ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അം​ഗീകരിച്ചാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ  ചെയ്തത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.


Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 3 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 4 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 5 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More