രാജസ്ഥാനില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 1,775 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് 620 എണ്ണത്തില്‍ വിജയിച്ചു. 548 വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. 595 വാര്‍ഡുകളിലേക്കും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
രാജസ്ഥാനിലെ 12 ജില്ലകളിലായി കിടക്കുന്ന നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) ഏഴ് വാര്‍ഡുകളിലും, സിപിഐ, സിപിഐ (എം), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) രണ്ടു വാര്‍ഡുകളില്‍ വീതവും വിജയിച്ചു.
2,622 പോളിംഗ് ബൂത്തുകളിലായി 14.32 ലക്ഷം വോട്ടർമാരാണ് ഇക്കുറി വിധിയെഴുതിയത്. 7,249 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.